കുട്ടി : പച്ചത്തത്തെ സുന്ദരി മുത്തേ
കൊച്ചു വെളുപ്പിനെയെങ്ങോട്ടാ?
തത്ത : ആഹാരത്തിനു വകതേടിഞാ-
നോടി നടപ്പൂ കുഞ്ഞനിയാ.
തത്ത : കുഞ്ഞെയിന്നലെയന്തി വരേയ്കുമൊ-
കുട്ടി : അഞ്ജന മെഴുതിയ നിന്‍ കണ്ണിണകളി
ലെന്തേയിത്തിരി സന്താപം?
തത്ത : കുഞ്ഞെയിന്നലെയന്തി വരേയ്കുമൊ-
രഞ്ചരിപോലും കിട്ടീലാ.
കുട്ടി : ഒരുപിടി ധാന്യം ഞാന്‍ നല്‍കീടാ -
മെന്നുടെകൂടെപ്പോരുക നീ.
തത്ത : കുഞ്ഞേ നിന്നുടെയുള്ളിലെ നെയ്ത്തിരി-
വെട്ടം ലോകം കാണട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ