21.9.09

ഇല്ലാത്തത്



(അന്‍വര്‍ഷ, ഉമയനല്ലൂര്‍)

തൂണുകള്‍ താങ്ങുവാനില്ലാത്തയംബര-

മത്ഭുതംതന്നെയല്ലേ;

വറ്റാത്തയോരോ സമുദ്രവുമീവിധം
ചിന്തക്കതീതമല്ലേ?

ജീവനും പാവനജീവിതവുംതന്ന-
താരെന്നറികയില്ലേ
സൂര്യ-ചന്ദ്രന്മാരഴകുപകരുന്ന

പാരിന്നധിപനില്ലേ?
ഭാഷകള്‍ മാറുന്നതിര്ത്തി കള്‍ക്കപ്പുറ-
മെന്തന്നറിയുന്നതില്ലേ

വേഷപ്പകര്‍ച്ചകളാടിയൊടു വില്‍ നാം
മണ്ണില്‍ മടങ്ങുകില്ലേ?
സ്വപ്നങ്ങള്‍ കാണാതിരുന്നവരില്ലെ-
ന്നറിവു നാം നേടിയില്ലേ;
പുഷ്പങ്ങളില്ലാത്തയൂഴിയെ, യോര്‍ക്കുവാ-
നിറ്റു പ്രയാസമല്ലേ?

കണ്ണുനീര്‍ വീഴ്ത്താതെ ഭൂലോകമല്പവു-
മിന്നു ചലിക്കുകില്ലേ
ശാസ്ത്രം വളരുന്ന കാലമിതെങ്കിലും
ശാന്തി പരക്കുകില്ലേ?

അഭിപ്രായങ്ങളൊന്നുമില്ല: