24.9.09

വയലാര്‍.... താങ്കള്‍ക്കു മരണമില്ല










ഉജ്വല കവിതകളേറെ രചിച്ചും  
വരികളിലാദര്‍ശങ്ങള്‍ നിറച്ചും
നാടിനു പുത്തനുണര്‍വ്വു പകര്‍ന്നും
യുവജന മനസുകള്‍ വായിച്ചും,
ചോര കുതിര്‍ന്നു ചുവന്നൊരു മണ്ണിന്‍
ശൌര്യം ചോരാതൊരു കാലം
തൂലിക പടവാളാക്കി വളര്‍ന്നൊരു
വയലാറിന്‍ പ്രിയ കവിരാജന്‍
സ്വപ്നം പോല്‍ തവ ജീവിത മലരീ-
യുലകില്‍ നിന്ന് കൊഴിഞ്ഞിട്ടും
പുതു പുതു ചിറകടിയുയരും മണ്ണില്‍
വത്സരമെത്ര കഴിഞ്ഞിട്ടും
അങ്ങയുടോര്‍മ്മകളിന്നും നെഞ്ചിന്‍-
മഞ്ചലിലേറ്റി നടക്കുന്നു;
കൈരളിതന്‍ പൊന്‍ നിധിയാകും നിന്‍
കവിതകള്‍ ഞങ്ങള്‍ പാടുന്നു.
വര്‍ദ്ധിത മര്‍ദ്ദക വര്‍ക്ഷത്തിന്‍ ചതി-
വീര്യത്തോടെയെതിര്‍ക്കാനും
മാനവരൊന്നാണെന്ന വിചാരം
മണ്ണിന്‍ മക്കള്ക്കേകാനും,
വിപ്ലവ ഗാഥകളെഴുതിയ താവക
രചനകളുപദേശീക്കുമ്പോള്‍
ഓരോ വരിയിലുമുയരും ഹൃദയ-
സ്പന്ദന മെന്തെന്നറിയുന്നു;
അഭിവാദ്യത്തിന്‍ ഹാരം ഞങ്ങള്‍
തവ സ്മരണയിലണിയിക്കുന്നു.
മര്‍ത്യ വിമോചന മന്ത്ര മുയര്‍ന്നൊരു-
നാടിന്‍ മകനായ് ജീവിച്ചും ചങ്ങാതികളുടെയിടയില്‍ നവ നവ ചിന്തകള്‍ പാകി മുളപ്പിച്ചും അര്‍ത്ഥമറിഞ്ഞു രചിച്ചവയെല്ലാം പത്തരമാറ്റെന്നറിയിച്ചും എത്തീ വേഗം കാവ്യ കുലത്തി- ന്നമരത്തൊരുനാളൊരു-താരം കൊല്ലമതെത്ര കഴിഞ്ഞും ചിന്തയി-
ലിന്നും തെളിയുന്നൊരു ദീപം; വയലാറെന്നയനശ്വര രൂപം കാവ്യ കലയുടെ പര്യായം. (അന്‍വര്‍ഷാ, ഉമയനല്ലൂര്‍)




അഭിപ്രായങ്ങളൊന്നുമില്ല: