21.3.10

മാലയോഗങ്ങള്‍

ലക്നോയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ രജത ജയന്തി ആഘോഷ വേദിയില്‍ ആയിരം രൂപാ നോട്ടുകളില്‍ കൊരുത്ത കോടികളുടെ കൂറ്റന്‍ ഹാരം വന്‍ വിവാദത്തിനു വഴി തെളിച്ചിരിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ നേതാവിനെ നോട്ടുമാല അണിയിച്ചുകൊണ്ടാണ് സ്വീകരിക്കുന്നത്. ഇത് ഒഴിവാക്കേണ്ടത് തന്നെയല്ലേ? ഗാന്ധി ചിത്രം ഉല്ലേഖനം ചെയ്ത നോട്ടു മാല കഴുത്തില്‍ തൂക്കി നില്‍ക്കുന്നത് ജനനന്മയിലും ജനാധിപത്യത്തിലും പ്രതീക്ഷയര്‍പ്പിച്ച ആ മഹാനോടുള്ള അനാദരവല്ലേ? കോടിക്കണക്കിനു ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യ രേഖക്ക് താഴെ കഴിയുമ്പോള്‍ ആഘോഷ വേദികളെ പണക്കൊഴുപ്പിന്‍റെ ആഭാസമാക്കി മാറ്റുന്ന ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടു ത്തേണ്ടത് ഓരോ ഭാരതീയന്‍റെയും കടമയാണ്. നോട്ടുമാല അണിയിച്ചു കൊണ്ടുള്ള സ്വീകരണങ്ങള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കാന്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയാണ് ആദ്യം മുന്നോട്ടു വരിക. അതോ ഇത്തരം 'മാലയോഗങ്ങള്‍' എല്ലാവരും തുടരുമെന്ന് പ്രഖ്യാപിക്കുമോ?

അഭിപ്രായങ്ങളൊന്നുമില്ല: